Skip to main content

Posts

Showing posts from 2016

മഴയെ തേടുന്ന നിസ്ക്കാരം

☔☔☔☔☔☔☔ 🌧മഴയെ തേടുന്ന നിസ്ക്കാരം🌧   بسم الله الرحمان الرحيم വെളളം കിട്ടാതെ വിഷമിക്കുന്ന അവസരത്തിൽ നിർവ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്ക്കാരമാണ് സ്വലാത്തുൽ ഇസ്ത്തിഖ്സാഅ' അഥവാ മഴയെ തേടുന്ന നിസ്ക്കാരം. ഈ നിസ്ക്കാരത്തിനു ശേഷം പെരുന്നാൾ നിസ്ക്കാരത്തിനു ശേഷം ഓതുന്നതു പൊലെ രണ്ടു ഖുതുബകൾ ഓതണം. ഈ ഖുതുബയിൽ തക്ബീർ ചൊല്ലുന്നതിനു പകരമായി :" അസ്തഗ്ഫിറുളളാഹുൽ അലീം അല്ലദീ ലാഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം .വഅത്തൂബു ഇലയ്ഹി" എന്ന ഇസ്തിഗ്ഫാർ ചൊല്ലണം.ഇസ്തിഗ്ഫാറും സ്വലാത്തും കൂടുതൽ നല്ലതാണ്..   മഴ പെയ്യാതെ ഭൂമി വരണ്ടുണങ്ങി കിടക്കുബോൾ ചെയ്ത പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ,പശ്ചാത്തപിക്കുവാനും ജനങ്ങളെ ഉപദേശിക്കണം.ദാനധർമ്മങ്ങൾ അധികരിപ്പിക്കാനും പരസ്പരമുളള വൈരാഗൃം മറന്ന് ഒരുമിച്ചു ജീവിക്കാനും അഭൃർത്ഥിക്കണം.തുടർന്ന് മൂന്നു നാളുകൾ വ്രതമനുഷ്ടിക്കണം. നാലാം നാളിൽ നോമ്പോടു കൂടെ ആബാല വൃദ്ധം ഒന്നിച്ചു എളിമയുളള വസ്ത്രങ്ങളണിഞ്ഞ് വിനയത്തോടെ ഒരു മൈതാനത്ത് ഒരുമിച്ചു കൂടണം. അവിടെ വെച്ചാണ് നിസ്ക്കാരവും ഖുതുബയും നിർവ്വഹിക്കേണ്ടത്. ഇത് ജമാഅത്തായിട്ടാണ് നിസ്ക്കരിക്കേണ്ടത്. വയസ്സായവരെയും കുട്ടികളെയും സ

ആദ്യമധുരം

ഹിജ്റ പുറപ്പെടുമ്പോൾ അസ്മാഅ് ബീവി(റ) പൂർണ്ണഗർഭിണി ആയിരുന്നു. മദീനയിലെത്തിയ ശേഷം ‘ഖുബാ’യിലായിരുന്നു താമസം. അവിടെ വെച്ചാണ്‌ പ്രസവിച്ചതും. കുഞ്ഞിനെയും ചുമന്ന് അസ്‌മാഅ് ബീവി (റ) തിരുസവിധത്തിലെത്തി. തിരുനബി ﷺ കുഞ്ഞിനെ മടിയിൽ വെച്ചു. ശേഷം ഒരു കാരക്ക ആവശ്യപ്പെട്ടു. അത് ചവച്ച് കുഞ്ഞിന്‌ ആദ്യമധുരം കൊടുത്തു. അവിടുത്തെ ഉമിനീർ കുഞ്ഞിന്റെ വായയിലെത്തി. കുഞ്ഞിന്‌ ബറകത്തിനായി അവിടുന്ന് പ്രാർത്ഥിച്ചു. മദീനയിൽ ഹിജ്‌റക്ക് ശേഷം മുസ്‌ലിംകൾക്ക് ജനിച്ച ആദ്യകുഞ്ഞ് അബ്ദുല്ലാഹിബ്നു സുബൈർ (റ) ന്റെ ജന്മത്തിൽ എല്ലാവരും സന്തോഷിച്ചു. കാരണം യഹൂദികളുടെ സിഹ്‌ർ കാരണം മുസ്‌ലിംകൾക്ക് ഭാവിയിൽ സന്താങ്ങളുണ്ടാവില്ല എന്നൊരു കുപ്രചരണം അവിടെയുണ്ടായിരുന്നു. (ഹദീസ് ബുഖാരി-5152) 4/3/2016 No:192 +971507091679

ആകാശത്തെ ഇരുകവാടങ്ങൾ

"ഏതൊരു സത്യവിശ്വാസിക്കും ആകാശ ലോകത്ത്‌ രണ്ട്‌ കവാടങ്ങളുണ്ട്‌. ഒന്നിലൂടെ അവന്റെ ഭക്ഷണം ഇറങ്ങും. രണ്ടാമത്‌ വഴി അവന്റെ കർമ്മങ്ങളും വാക്കുകളും കടന്നു പോകും. അവൻ മരിച്ചാൽ ഇരുകവാടങ്ങളും അടക്കപ്പെടും." ഇത്രയും പറഞ്ഞ ശേഷം തിരുനബി ﷺ അവിശ്വാസികളെ പരാമർശിക്കുന്ന ആയത്ത് ഓതി. (فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ അർത്ഥം :അവർക്ക്‌ (അവിശ്വാസികൾക്ക്‌) വേണ്ടി ആകാശമോ ഭൂമിയോ കണ്ണീർ വാർത്തില്ല. ഒരു സത്യവിശ്വാസി മരണപ്പെട്ട്‌ 40 ദിവസം ആകാശ ഭൂമികൾ കരയുന്നതാണ്. ഇബ്നു അബ്ബാസ്‌(റ) പറയുന്നു. "അവൻ നിസ്കരിച്ച സ്ഥലങ്ങൾ കരയുന്നത്‌ പോലെ കർമ്മങ്ങൾ ഉയർന്ന് പോകുന്ന ആകാശ ഭാഗങ്ങളും കരയുന്നതാണ്." (16/140تفسير قرطبى ) 16/3/2016 No:173 +971507091679

അഴുക്കില്ലാത്ത ഹൃദയമുള്ളവർ

"തിരുദൂതരേ, ഏറ്റവും ഉത്തമരായ മനുഷ്യരാരാണ്?" അവിടുന്ന് പ്രതിവചിച്ചു."ഹൃദയത്തിൽ അഴുക്കില്ലാത്ത സംസാരത്തിൽ സത്യം മുറുകെ പിടിക്കുന്നവരാണവർ." അപ്പോൾ ഒരു സ്വഹാബി സംശയം ഉന്നയിച്ചു."സത്യം സംസാരിക്കുന്നവരെ കുറിച്ച്‌ ബോധ്യമായി. നബിയേ, ആരാണ് അഴുക്കില്ലാത്ത ഹൃദയമുള്ളവർ?" "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ഹൃദയശുദ്ധി ഉള്ളവരാണവർ. അവർക്ക്‌ അന്യരോട്‌ അസൂയയോ വിദ്വേഷമോ പകയോ ഉണ്ടാവുകയില്ല." (ഹദീസ് ഇബ്‌നു മാജഃ-4216) 17/3/2016 No:174 +971507091679

നന്മ-തിന്മകളുടെ പ്രതിഫലം

തിരുവചനം ശ്രദ്ധിക്കുക! "എന്റെ സമുദായത്തിലുള്ളവർ ചെയ്യുന്ന നന്മകളുടെ പ്രതിഫലങ്ങൾ മുഴുവനും എന്നെ കാണിക്കപ്പെട്ടു. ഒരു വ്യക്തി പള്ളിയിൽ നിന്ന് ഒരു മലിന വസ്തു എടുത്തു നീക്കുന്നതിന് പോലും പ്രതിഫലം ഞാൻ കണ്ടു. എന്നാൽ അവരുടെ തിന്മകൾ മുഴുവനും വെളിവാക്കപ്പെട്ടപ്പോൾ ഖുർആനിലെ ഒരു സൂറത്തോ ആയത്തോ ഒരാൾ മനഃപാഠമാക്കി, പിന്നീട്‌ അവൻ അത്‌ മറന്ന് പോകുന്നതിനേക്കാൾ ഏറ്റവും ഗൗരവമുള്ള ഒരു തെറ്റും ഞാൻ കണ്ടില്ല." ( سنن أبي داود 461) 19/3/2016 No:176 +971507091679

സ്വർഗ്ഗീയകൃഷി

തിരുനബി ﷺ പറയുന്നു. "എന്നെയും കൂട്ടി ജിബ്‌രീൽ ആകാശാരോഹണയാത്ര (മിഅറാജ്) നടത്തിയപ്പോൾ ഇബ്‌റാഹിം നബി(അ)യെ കാണിക്കപ്പെട്ടു. മഹാൻ ചോദിച്ചു" ഓ, ജിബ്‌രീൽ, കൂടെയുള്ള ഇവർ ആരാണ്?" "മുഹമ്മദ്‌ നബി" എന്ന ജിബ്‌രീലിന്റെ മറുപടി കേട്ടപ്പോൾ എന്നെ സ്വാഗതം ചെയ്തു ആശ്ലേഷിച്ചു. അനന്തരം അവിടുന്ന് പറഞ്ഞു."അങ്ങ്‌ സമുദായത്തോട്‌ സ്വർഗ്ഗീയകൃഷി വർദ്ധിപ്പിക്കാൻ പറയുക, സ്വർഗ്ഗത്തിലെ മണ്ണ് പരിശുദ്ധവും ഭൂമി വിശാലവുമാണ്." ഞാൻ ഇബ്‌റാഹിം നബി (അ) യോട്‌ ചോദിച്ചു."ഏതാണ് സ്വർഗ്ഗീയകൃഷി? അവിടുന്ന് പറഞ്ഞു: لا حول ولا قوة الابا لله" (تفسير الطبري 18/34) 3/4/2016 No:191 +971507091679

മലകുൽ മൗതിന്റെ സന്ദർശനം

തിരുനബി ﷺഒരു അൻസ്വാരി സ്വഹാബിയുടെ അരികിൽ മലകുൽമൗതിനെ കണ്ടു. അവിടുന്ന് പറഞ്ഞു."ഓ, മലകുൽ മൗത്‌, എന്റെ അനുചരനോട്‌ കൃപ ചെയ്യണേ, അവൻ സത്യവിശ്വാസിയാണ്. അനന്തരം മലക്‌ പറഞ്ഞു. "അവിടുന്ന് സന്തോഷിക്കുക! സമാധാനിക്കുക! കരയിലോ കടലിലോ കെട്ടിടത്തിലോ കുടിലിലോ താമസിക്കുന്ന ഏതൊരുവനെയും ഞാൻ നിത്യവും അഞ്ച്‌ പ്രാവശ്യം സന്ദർശിക്കുന്നുണ്ട്‌. അവരിൽ ഏത്‌ മുതിർന്നവരെയും ചെറിയവരെയും വ്യക്തിപരമായി ഞാൻ അറിയും. പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു ഈച്ചയുടെ റൂഹ്‌ പോലും പിടിക്കാൻ എനിക്ക്‌ സാധിക്കുകയില്ല." ഈ ഹദീസ്‌ വിശദീകരിച്ച്‌ ഒരു മഹാൻ പറയുന്നു. "മലകിന്റെ സന്ദർശനം അഞ്ച്‌ നിസ്കാര സമയങ്ങളിലാണ്. നിസ്കാരം മുറ പോലെ സൂക്ഷിക്കുന്നവനാണെങ്കിൽ മലക്‌ അവനോട്‌ അടുക്കുകയും പിശാചിനെ തടയുകയും ആ ഭയാനക ഘട്ടത്തിൽلاَ إِلَهَ إِلاَّ اللهُ، مُحَمَّدٌ رَسُولُ الله എന്ന് ചൊല്ലിക്കൊടുക്കുകയും ചെയ്യും." (تَفْسِير ابْن كَثِير 6/361 ) 2/4/2016 No:190 +971507091679

കാരക്ക തരുന്ന ഉമ്മ

അബ്ദുല്ലാഹിബ്നു ആമിർ (റ) പറയുന്നു.“ഒരു ദിവസം എന്റെ ഉമ്മ എന്നെ വിളിച്ചു. ഇങ്ങോട്ട് വാ! ഞാൻ ഒരു സാധനം തരാം, എന്ന് പറഞ്ഞു. അപ്പോൾ തിരുനബിﷺ അവിടെ ഇരിപ്പുണ്ടായിരുന്നു. ഉമ്മയോട് അവിടുന്ന് ചോദിച്ചു. നീയെന്താണ്‌ അവന്‌ കൊടുക്കാൻ ഉദ്ദേശിക്കുന്നത്? ഉമ്മ പറഞ്ഞു.‘കാരക്ക’.ശേഷം നബിﷺ പറഞ്ഞു.“നീ അവന്‌ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതൊരു കളവായി രേഖപ്പെടുത്തിയേനെ” (سُنَنُ أَبِي دَاوُد-4993) 1/4/2016 No:189 +971507091679

സ്വർഗീയ അനുഗ്രഹങ്ങൾ

തിരുനബിﷺ പറയുന്നു.“എന്റെ സജ്ജനങ്ങളായ അടിമകൾക്ക് വേണ്ടി ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസ്സിലും ചിന്തിക്കാത്തതുമായ ഒട്ടനവധി അനുഗ്രഹങ്ങൾ ഞാൻ ഒരുക്കിയിട്ടുണ്ടെന്ന്" അല്ലാഹു പറയുന്നു. ശേഷം നബിﷺ സൂറത്ത് സജദഃ സൂക്തം17 സ്വഹാബികളെ ഓതിക്കേൾപ്പിച്ചു .فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ അർത്ഥം: "ആർക്കുമറിയില്ല; തങ്ങൾക്കായി കൺ കുളിർപ്പിക്കുന്ന എന്തൊക്കെയാണ്‌ രഹസ്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന്. അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ്‌ അതെല്ലാം” (3072-صحيح البخاري) 31/3/2016 No:188 +971507091679

വിജയലക്ഷണങ്ങൾ

തിരുനബിﷺ പറയുന്നു.“നാല്‌ കാര്യങ്ങൾ ഒരാളുടെ വിജയത്തിന്റെ ലക്ഷണങ്ങളാണ്‌. സദ് വൃത്തയായ സഹധർമ്മിണി, വിശാലമായ ഭവനം, സ്വാലിഹായ അയൽവാസി, സഞ്ചാരയോഗ്യമായ വാഹനം. നാലെണ്ണം പരാജയത്തിന്റെ അടയാളമാണ്‌. ദുഷിച്ച ഭാര്യ, ചീത്ത അയൽക്കാരൻ, ഇടുങ്ങിയ വീട്, യാത്രക്ക് അനുയോജ്യമല്ലാത്ത വാഹനം” (4032 -صَحِيح ابْن حِبَّان) 30/3/2016 No:187 +971507091679

വിശ്വാസി കളവ് പറയില്ല

തിരുനബിﷺ യോട് ഒരു സ്വഹാബി ചോദിച്ചു. "ഒരു സത്യവിശ്വാസി ഭീരുവാകുമോ?" നബിﷺ പറഞ്ഞു "ആവാം" അദ്ദേഹം വീണ്ടും ചോദിച്ചു."നബിയേ, വിശ്വാസി പിശുക്ക്‌ കാണിക്കുമോ?" അവിടുന്ന് പറഞ്ഞു."കാണിക്കാം" "സത്യവിശ്വാസി കള്ളം പറയുന്നവനാകുമോ" അനന്തരം അവിടുന്ന് പറഞ്ഞു."ഇല്ല." شعب الايمان) 4472) 29/3/2016 No:186 +971507091679

സത്യവും അസത്യവും

തിരുനബിﷺ പറയുന്നു."നിങ്ങൾ സത്യം മുറുകെ പിടിക്കുക. തീർച്ച! സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും നയിക്കും.ഒരു വ്യക്തി സത്യം പറഞ്ഞ്‌ ശീലിക്കുക വഴി അല്ലാഹുവിങ്കൽ 'സത്യസന്ധൻ'എന്ന് രേഖപ്പെടുത്തപ്പെടും. നിങ്ങൾ കളവ്‌ സൂക്ഷിക്കുക. നിശ്ചയം!കളവ്‌ തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കും. ഒരാൾ കളവു പറയുന്നത്‌ കാരണം അല്ലാഹുവിന്റെയടുക്കൽ 'കള്ളം ശീലിച്ചവൻ' എന്ന് എഴുതപ്പെടും."(മുസ്‌ലിം-6805) "സംസാരിക്കുമ്പോൾ ജനങ്ങളെ ചിരിപ്പിക്കാനായി കളവ്‌ പറയുന്നവനാണ് നാശം! അവനാണ് നാശം! അവനാണ് നാശം!." (ഹദീസ്‌ തുർമുദി 2315 അബൂദാവൂദ്‌ 4992) 28/3/2016 No:185 +971507091679

ആരോഗ്യവും ഒഴിവു സമയവും

തിരുമൊഴി ശ്രദ്ധിക്കുക! "രണ്ട്‌ അനുഗ്രഹങ്ങൾ; ഭൂരിഭാഗം മനുഷ്യരും അത്‌ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ നഷ്ടത്തിലകപ്പെട്ടവരാണ്. അവ, ആരോഗ്യവും ഒഴിവുസമയവുമാണ്." (صحيح البُخاريُّ -6412) തിരുനബിﷺ പറയുന്നു." തനിക്ക്‌ ലഭിച്ച ആയുസ്സ്‌ വിനിയോഗിച്ചതെങ്ങനെ? അറിവ്‌ കൊണ്ട്‌ എന്ത്‌ പ്രവർത്തിച്ചു? സമ്പത്ത്‌ എവിടുന്ന് ലഭിച്ചു? എങ്ങനെ ചെലവഴിച്ചു? ശരീരത്തിന്റെ(ആരോഗ്യം)എങ്ങനെ പാഴാക്കി? എന്നിവക്ക്‌ ഉത്തരം പറയാതെ ഒരാളുടെയും കാലുകൾ അന്ത്യദിനത്തിൽ മുന്നോട്ട്‌ ചലിപ്പിക്കാൻ സാധിക്കില്ല." (ഹദീസ്‌ തുർമുദി-2417) 27/03/2016 No:184 +971507091679

അവിശ്വാസിയുടെ കർമ്മങ്ങൾ

തിരുനബിﷺ പറയുന്നു."ഒരു സത്യവിശ്വാസിയോടും അല്ലാഹു അക്രമിയുടെ രൂപത്തിൽ വർത്തിക്കുകയില്ല. പുണ്യകർമ്മങ്ങൾക്ക്‌ ഇഹലോകത്ത്‌ അവന് അനുഗ്രഹം നൽകുന്നതിന് പുറമെ, പരലോകത്ത്‌ പ്രതിഫലവും നൽകും. എന്നാൽ അവിശ്വാസിയുടെ കർമ്മങ്ങൾക്ക്‌  ഇഹലോകത്ത്‌ വെച്ച്‌ അല്ലാഹു ഭക്ഷണം നൽകുന്നു. പരലോകത്ത്  എത്തിയാൽ പ്രതിഫലമായി  നൽകാൻ ഒരു ഗുണവും അവന് ശേഷിക്കുകയുമില്ല."                     (ഹദീസ്‌ മുസ്‌ലിം7267) 26/3/2016   No183 +971507091679

മുസ് ലിമിന്റെ പ്രയാസം

"ഒരു മുസ്‌ലിമിന്  എന്തെങ്കിലും വേദനയോ പ്രയാസമോ  ദുഖഃമോ മുഷിപ്പോ അനുഭവപ്പെട്ടാൽ, അവന്റെ ശരീരത്തിൽ തറക്കുന്ന മുള്ള്‌ തന്നെയാണെങ്കിൽ പോലും അത്‌ കാരണം അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്."                (ബുഖാരി-5318, മുസ്‌ലിം-2999) 25/3/2016  No:182 +971507091679

സ്വപ്നങ്ങളുമായി ബന്ധപെട്ട ദിക്ർ ദുആകൾ

💦💥🔥⚡🌩🌔☀❄🌥🌙 നിങ്ങൾ ഇഷ്ഠപ്പെടുന്ന സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലാക്കി അവനെ സ്തുതിക്കുക.അത് മറ്റുള്ളവരോട് പറയട്ടെ, പക്ഷേ, ഇഷ്ഠമുള്ളവരോട് മാത്രമേ പറയാവൂ.താൻ വെറുക്കുന്ന സ്വപ്നമാണ്‌ കണ്ടതെങ്കിൽ അത് പിശാചിൽ നിന്നാണ്‌. ആ സ്വപ്നത്തിന്റെ നാശത്തിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിച്ചു കൊള്ളട്ടെ, അതിനെ കുറിച്ച് ഒരാളോടും പറയരുത്. അത് അവന്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല.”(ബുഖാരി,മുസ് ലിം) ** "വെറുക്കുന്ന സ്വപ്ന ദർശനമുണ്ടായാൽ തന്റെ ഇടതു വശത്തേക്ക് 3 തവണ ഊതുക (ഉമിനീർ വരാത്ത വിധം തുപ്പുക)യും പിശാചിൽ നിന്ന് 3 തവണ അഭയം ചോദിക്കുകയും അവൻ കിടന്നിരുന്ന വശം മാറ്റുകയും ചെയ്യട്ടെ"(ഹദീസ് മുസ് ലിം) ** "നിങ്ങൾ ഉറക്കിൽ ഭയപ്പെട്ടാൽ أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونْ എന്ന് ചൊല്ലുക. എന്നാൽ അവന്‌ ഒരു ഉപദ്രവവും വരില്ല"(ഹദീസ്) (كنز العمال-15/365) 〰〰〰〰〰〰〰〰〰〰〰 Sunni Manzil Group +965 510 74527 🎋🔥💐💥🎋🔥💐💥

മാതാപിതാക്കളുടെ ഖബ്ർ സിയാറത്ത്

"ഒരാൾ തന്റെ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ എല്ലാ വെള്ളിയാഴ്ചയും സിയാറത്ത്‌ ചെയ്താൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുകയും  അവൻ മാതാപിതാക്കൾക്ക്‌ ഗുണം ചെയ്തവനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും."                       (ഹദീസ്‌  ബൈഹഖി 7901) "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാൾ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ സിയാറത്ത്‌ ചെയ്താൽ അത്‌ 'മബ്‌റൂർ' ആയ ഹജ്ജിനു തുല്യമാണ്. ഇപ്രകാരം മാതാപിതാക്കളെ സിയാറത്ത്‌ ചെയ്തവരുടെ ഖബ്‌ർ മലക്കുകൾ  സിയാറത്ത്‌ ചെയ്യുന്നതുമാണ്."  (الجامع الكبير للسيوطى 5032) 24/3/2016   No:181 +971507091679

മരണപ്പെട്ടവർക്ക് വേണ്ടി ദാനധർമ്മം

ഒരു സ്വഹാബി തിരുസവിധത്തിൽ വന്ന് പറഞ്ഞു. "നബിയേ, പെട്ടെന്നായിരുന്നു എന്റെ മാതാവിന്റെ വഫാത്. മരിക്കും മുമ്പ്‌ എന്തെങ്കിലും സംസാരിക്കാൻ ഉമ്മാക്ക്‌ സാധിച്ചിരുന്നുവെങ്കിൽ അവർ വല്ലതും സ്വദഖഃ ചെയ്യുമായിരുന്നു. ഞാൻ എന്റെ ഉമ്മക്ക്‌ വേണ്ടി ദാനധർമ്മം ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക്‌ ലഭിക്കുമോ?" തിരുനബിﷺ പറഞ്ഞു."അതെ, ലഭിക്കും. നീ ഉമ്മക്ക്‌ വേണ്ടി സ്വദഖഃ ചെയ്യൂ" (ഹദീസ്‌ ബുഖാരി 1322,2609 മുസ്‌ലിം 2373,4307) 23/3/2016     No:180 +971507091679

മനുഷ്യരോടൊപ്പമുള്ള മലക്കുകൾ

"തിരുദൂതരേ,ഒരു മനുഷ്യന്റെ കൂടെ എത്ര മലക്കുകൾ ഉണ്ടാകും?" ഉസ്മാൻ(റ)ന്റേതാണ് സംശയം. തിരുനബി വിശദീകരിച്ചു."ഒരാളുടെ വലത്‌ വശത്തുള്ള മലക്ക്‌ അവന്റെ നന്മകൾ പത്തിരട്ടി പ്രതിഫലമായി രേഖപ്പെടുത്തും. ഇടത്‌ വശത്തുള്ള തിന്മകളെഴുതുന്ന മലക്കിനെ നയിക്കുന്നതും ആ മലക്കാണ്. മനുഷ്യൻ തിന്മ ചെയ്യുമ്പോൾ ഇടത്‌ വശത്തെ മലക്ക്‌ വലത്തേ മലക്കിനോട്‌ ചോദിക്കും. 'ഞാൻ എഴുതട്ടെയോ?' അനന്തരം വലത്തേ മലക്ക്‌ പറയും. 'ഇല്ല, ആയിട്ടില്ല. അവൻ പശ്ചാതപിക്കുമോ എന്ന് നോക്കാം.' മൂന്ന് തവണ സമ്മതം തേടിയ ശേഷം അവസാനം പറയും. 'എഴുതൂ അവന്റെ കൂടെയുള്ള തുണ മഹാമോശം!' ഓരോരുത്തരുടെയും മുന്നിലും പിന്നിലുമായി രണ്ട്‌ മലക്കുകൾ വേറെയുമുണ്ട്‌. മൂർദ്ധാവിലുമുണ്ട്‌ ഒരു മലക്ക്‌. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്‌ വിനയം കാണിച്ചാൽ അല്ലാഹു അവന്റെ സ്ഥാനം ഉയർത്തും. അഹംഭാവം പുലർത്തിയാൽ  താഴ്ത്തും. ചുണ്ടുകളിലുള്ള 2 മലക്കുകൾ സംരക്ഷിക്കുന്നത്‌ സ്വലാത്ത്‌ ചൊല്ലുന്നതിലൂടെ മാത്രമാണ്. വായയിൽ ഒരു മലക്ക്‌, ഇരുകണ്ണുകളിലുമായി രണ്ട്‌ മലക്കുകൾ ഇങ്ങനെ ആകെ പത്ത്‌ മലക്കുകൾ. എന്നാൽ പകലിലുള്ള 10 മലക്കുകൾക്ക്‌ പകരം രാത്രിയിൽ വേറെ 10 മലക്കുകള