ഹിജ്റ പുറപ്പെടുമ്പോൾ അസ്മാഅ് ബീവി(റ) പൂർണ്ണഗർഭിണി ആയിരുന്നു. മദീനയിലെത്തിയ ശേഷം ‘ഖുബാ’യിലായിരുന്നു താമസം. അവിടെ വെച്ചാണ് പ്രസവിച്ചതും. കുഞ്ഞിനെയും ചുമന്ന് അസ്‌മാഅ് ബീവി (റ) തിരുസവിധത്തിലെത്തി. തിരുനബി ﷺ കുഞ്ഞിനെ മടിയിൽ വെച്ചു. ശേഷം ഒരു കാരക്ക ആവശ്യപ്പെട്ടു. അത് ചവച്ച് കുഞ്ഞിന് ആദ്യമധുരം കൊടുത്തു. അവിടുത്തെ ഉമിനീർ കുഞ്ഞിന്റെ വായയിലെത്തി. കുഞ്ഞിന് ബറകത്തിനായി അവിടുന്ന് പ്രാർത്ഥിച്ചു. മദീനയിൽ ഹിജ്‌റക്ക് ശേഷം മുസ്‌ലിംകൾക്ക് ജനിച്ച ആദ്യകുഞ്ഞ് അബ്ദുല്ലാഹിബ്നു സുബൈർ (റ) ന്റെ ജന്മത്തിൽ എല്ലാവരും സന്തോഷിച്ചു. കാരണം യഹൂദികളുടെ സിഹ്‌ർ കാരണം മുസ്‌ലിംകൾക്ക് ഭാവിയിൽ സന്താങ്ങളുണ്ടാവില്ല എന്നൊരു കുപ്രചരണം അവിടെയുണ്ടായിരുന്നു. (ഹദീസ് ബുഖാരി-5152)
4/3/2016 No:192
+971507091679
Comments
Post a Comment